ആലുവയിൽ കുട്ടിയെ ഇടിച്ച കാർ നിർത്താതെ പോയ സംഭവത്തിൽ, നെടുമ്പാശ്ശേരി സ്വദേശി ഷാൻ പിടിയിൽ. കാര്‍ ഓടിച്ചത് വാഹനത്തിന്‍റെ ഉടമയുടെ സുഹൃത്തായ ഷാൻ ആണെന്ന് പൊലീസ് പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് ഷാനിനെയും വാഹന ഉടമയായ രജനിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം അന്വേഷിക്കുമെന്നും ആലുവ സിഐയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.
ഇന്നലെ രാവിലെയാണ് ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് കാര്‍ കയറി ഇറങ്ങിയത്. ഇന്നലെ രാത്രി 10 മണിയോടെ ആശുപത്രിയിലെത്തി പൊലീസ് കുട്ടിയുടെ അച്ഛന്‍റെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തിയത്. പിന്നാലെ ഉടമസ്ഥയായ രജനിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.