befunky 2022 11 6 15 19 36

ബഫര്‍സോണ്‍ പ്രശ്നത്തിൽ കൂടുതൽ വ്യക്തതയ്ക്കായി മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.

1.എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭാ യോഗം ഉത്തരവിറക്കിയത്?

2.അവ്യക്തത മാത്രം നിറഞ്ഞ രണ്ടാമത്തെ ഉത്തരവ് ആർക്ക് വേണ്ടി?

3.ഉപഗ്രഹ സർവെ മാത്രം മതിയെന്ന് തീരുമാനിച്ചത് എന്തിനാണ് ?

4.റവന്യു തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയത് എന്തിന്?

5.ഓഗസ്റ്റ് 29, ന് കിട്ടിയ ഉപഗ്രഹ സര്‍വേ റിപ്പോർട്ട് മൂന്നര മാസം പൂഴ്ത്തി വച്ചത് എന്തിന്?

കൂടാതെ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി വന്നാൽ മുഖ്യമന്ത്രി ഉത്തരവാദിത്തം ഏൽക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പ്രതിുക്ഷവുമായി ചര്‍ച്ചക്ക് സർക്കാർ തയ്യാറായില്ല എന്ന പരാതിയും പ്രതിപക്ഷത്തിനുണ്ട്. കൂടാതെ
മാനുവൽ സർവ്വേ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്തതിലും ദുരൂഹതയുണ്ട്.

വിദഗ്ധ സമിതി എന്ത് ചെയ്തെന്ന് പോലും സർക്കാർ അന്വേഷിച്ചില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ടും മുന്ന് മാസത്തിനകം അന്തിമ റിപ്പോർട്ടും എന്ന് ഉത്തരവിൽ പറഞ്ഞതല്ലാതെ വിദഗ്ദ്ധ സമിതി ഒന്നും ചെയ്തില്ല. നിരുത്തരവാദപരമായ കാര്യങ്ങളാണ് സർക്കാർ ഇവിടെ ചെയ്തിട്ടുള്ളത്
മൂന്ന് മാസത്തെ കാലാവധിയുള്ള വിദഗ്ധ സമിതിക്ക് ആനൂകൂല്യം നിശ്ചയിക്കുന്നത് രണ്ടര മാസത്തിന് ശേഷമാണ് ,ബഫർ സോൺ വിഷയത്തിലുള്ള സർക്കാരിന്റെ ഇടപെടൽ തന്നെ ഒട്ടും താൽപര്യം ഇല്ലാതെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പരമാവധി മൂന്നാഴ്ച കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് ദുരൂഹത നിറഞ്ഞ ഇടപെടലിലൂടെ സർക്കാർ വഷളാക്കിയത് എന്നും സതീശൻ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *