7 3

ഇന്ത്യയില്‍ 31 മുതല്‍ 50 വയസുവരെയുള്ളവരില്‍ 47.91 ശതമാനം ആളുകള്‍ക്കും ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉറക്കക്കുറവ് ആളുകളുടെ പ്രവര്‍ത്തന മികവിനെ ബാധിക്കുന്നു. കൂടാതെ നിരവധി ആരോഗ്യപ്രശ്നങ്ങളും ഉറക്കക്കുറവുമൂലം ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സാംക്രമികേതര രോഗങ്ങളിലൊന്നായി ‘ഉറക്കക്കുറവു’ ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്ലീപ് അപ്നിയ യുവാക്കളില്‍ അമിതമായ പകല്‍ ഉറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മാനസിക അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടാന്‍ കാരണമാക്കും. ഇത് ജീവിത നിലവാരത്തെയും പ്രൊഫഷണല്‍ മികവിനെയും ബാധിച്ചേക്കാം. ഉറക്കമില്ലായ്മ അനുഭവിക്കുന്നവര്‍ക്ക് അവരുടെ കഴിവിന്റെ 80 ശതമാനം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ദിവസത്തില്‍ 5-6 മണിക്കൂര്‍ മാത്രം ഉറങ്ങുന്ന ആളുകള്‍ ഇപ്പോഴും ഉറക്കക്കുറവിനെ പൂര്‍ണമായും നിഷേധിക്കുകയാണ്. സ്ലീപ് അപ്നിയ പരിഹരിക്കാനായി ഇന്ന് കൂടുതല്‍ ആളുകളും ആശ്രയിക്കുന്നത് സിപാപ് (കണ്‍ടിന്യൂവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍) മെഷീനുകള്‍ പോലുള്ള മാര്‍ഗ്ഗങ്ങളെയാണ്. തുടര്‍ച്ചയായ വായു പ്രവാഹത്തിലൂടെ ഉറക്കത്തില്‍ ശ്വാസം നിലയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന യന്ത്രമാണ് സിപാപ് മെഷീന്‍. എന്നാല്‍ ഇത്തരം ഉറക്കപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജീവിതകാലം മുഴുവന്‍ സിപാപ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാല്‍ നല്ലത് സ്ലീപ് സര്‍ജറികളാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. സ്ലീപ് അപ്‌നിയ ഗുരുതരമായാല്‍ കൊറോണറി ആര്‍ട്ടറി രോഗം, ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. 100 ദശലക്ഷത്തിലധികം പേര്‍ സ്ലീപ് അപ്നിയ അനുഭവിക്കുന്നുണ്ടെങ്കിലും അവരില്‍ ഒരു ശതമാനത്തിന് താഴെയുള്ളവര്‍ മാത്രമേ ശസ്ത്രക്രിയ ചെയ്യുന്നുള്ളൂ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *