1 47

രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 19 ശതമാനം കുറവുണ്ടായതായി റിസര്‍ ബാങ്ക് ഒഫ് ഇന്ത്യ. ആകെ ഗാര്‍ഹിക സമ്പാദ്യം 13.77 ലക്ഷം കോടി രൂപയായി. ഇത് ജിഡിപിയുടെ 5.1 ശതമാനമാണ്. 2021-22ല്‍ കുടുംബങ്ങളുടെ അറ്റ സാമ്പത്തിക സമ്പാദ്യം ജി.ഡി.പിയുടെ 7.2 ശതമാനമായിരുന്നു. കൊറോണ പടര്‍ന്നു പിടിച്ച 2020-21 ല്‍ കുടുംബങ്ങളുടെ സമ്പാദ്യം ജി.ഡി.പിയുടെ 11.5 ശതമാനമായി ഉയര്‍ന്നിരുന്നു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. 2022-23ല്‍ ബാങ്ക് നിക്ഷേപങ്ങള്‍ കൂടുതലാണെങ്കിലും ചെറുകിട സമ്പാദ്യവും (പി.പി.എഫ് ഒഴികെ) നിക്ഷേപങ്ങളും 2021-22 നെ അപേക്ഷിച്ച് കുറഞ്ഞു. വാണിജ്യ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ 2021-22 ല്‍ നിന്ന് 2022-23 ല്‍ 54 ശതമാനം ഉയര്‍ന്നു. കുടുംബങ്ങളുടെ സാമ്പത്തിക ആസ്തിയുടെ കാര്യത്തിലും 2022-23 ല്‍ കുറവ് അനുഭവപ്പെട്ടു. 2021-22 ലെ 11.1 ശതമാനത്തില്‍ നിന്ന് 2022-23ല്‍ ജി.ഡി.പിയുടെ 10.9 ശതമാനമായി കുറഞ്ഞു. അതേസമയം ബാധ്യതകള്‍ ജി.ഡി.പിയുടെ 3.8 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി ഉയര്‍ന്നു. കുടുംബങ്ങളുടെ അറ്റ സാമ്പത്തിക സമ്പാദ്യം 34 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. ബാധ്യതകളാണ് ഗാര്‍ഹിക സമ്പാദ്യത്തിന്റെ ഇടിവിന് കാരണം. 2022-23ല്‍ ഉപഭോഗത്തെയും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തെയും പിന്തുണച്ചത് താഴ്ന്ന കുടുംബങ്ങളിലെ സമ്പാദ്യമായി. ജി.ഡി.പി കണക്കുകളനുസരിച്ച് സ്വകാര്യ ഉപഭോഗം 2022-23 ല്‍ 7.5 ശതമാനം ഉയര്‍ന്നു. എന്നാല്‍ 2021-22 ലിത് 11.2 ശതമാനമായിരുന്നു വളര്‍ച്ച. അതേസമയം, ധനകാര്യ, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവനങ്ങള്‍ വ്യവസായത്തിന്റെ മൊത്ത മൂല്യവര്‍ധന 2022-23 ല്‍ 7.1 ശതമാനം വര്‍ധിച്ചു. ദുര്‍ബലമായ വരുമാന വളര്‍ച്ചയും കുറയുന്ന ഗാര്‍ഹിക സമ്പാദ്യവുമാണ് കൂടുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *