ഷുക്കൂർ വധക്കേസിലെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ പുറത്ത് വന്നതിന് ശേഷമുള്ള യുഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ . എന്നാൽ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ യോഗത്തിൽ പങ്കെടുക്കില്ല. ഇക്കാര്യം അദ്ദേഹം പ്രതിപക്ഷ നേതാവിനെ അറിയിച്ചു.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം ഗൗരവതരമെന്ന കെ സുധാകരന്‍റെ പ്രസ്താവന ലീഗിനെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ സുധാകരന്‍റെ വിശദീകരണത്തോടെ അത് അവാസാനിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു.
സുധാകരൻ പങ്കെടുക്കുന്നില്ലെങ്കിലും വിവാദം യുഡിഎഫില്‍ ചര്‍ച്ചയാകുമെന്ന് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല. മകന്‍റെ വിവാഹം ക്ഷണിക്കുന്നതിന് ദില്ലിയില്‍ ആയതിനാലാണ് പങ്കെടുക്കാത്തതെന്ന് അദ്ദേഹം വിശദീകരിച്ചു
ഷുക്കൂർ വിവാദം ചർച്ചയാകുന്നതിനൊപ്പം സംസ്ഥാന സർക്കാരിനെതിരായ തുടർ സമരപരിപാടികളും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. ഇ പി ജയരാജൻ ഉൾപ്പെട്ട റിസോർട്ട് വിവാദത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിലും യോഗം ഇന്ന് തീരുമാനമെടുത്തേക്കും. ലീഗിന് പല നിലപാടുകളിലും പല അഭിപ്രായങ്ങളാണെന്ന പരാതി കോൺഗ്രസ്സിലുണ്ട്.
അത്തരം ഭിന്നതകൾ പരിഹരിക്കാനുള്ള ശ്രമങ്ങളും യോഗത്തിലുണ്ടാകും. അരിയിൽ ഷുക്കൂർ കേസുമായി ബന്ധപ്പെട്ടും, എ കെ ആന്‍റണിയുടെ മൃദു ഹിദുത്വ പ്രസ്താവനയിലും ലീഗിൽ പല അഭിപ്രായങ്ങളും ഉണ്ടായി. ഇത് മുന്നണി സംവിധാനത്തെ ബാധിക്കുന്നുവെന്ന പരാതി യോഗത്തിൽ ഉന്നയിക്കപ്പെടും.