പഞ്ചാബിലെ തരൻ തരൻ ജില്ലയിലെ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം. റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ഭീകരാക്രണം നടന്നത്. സംഭവത്തില്‍ ഇതുവരെ ആളപായം ഉണ്ടായിട്ടില്ല. പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പാക്കിസ്ഥാന്റെ സഹായത്തോടെ ഖാലിസ്ഥാന്‍ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ യുഎപിഎ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് എടുത്തു. സംഭവം നടന്നതിന് പിന്നാലെ ഫോറന്‍സിക് സംഘം പോലീസ് സ്റ്റേഷനില്‍ എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്ത്യ- പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപത്താണ് ആക്രമണം നടന്ന പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രാഥമിക വിവരശേഖരണം നടത്തി.