yt cover 43

https://dailynewslive.in/ തൃശൂര്‍ പൂരം കലക്കിയതോ? തൃശൂര്‍ പൂരം കലക്കലില്‍ എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. അജിത് കുമാറിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും എം ആര്‍ അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ ഖത്തറിലെയും ഇറാഖിലേയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി ഇറാന്‍. അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം പത്തോളം മിസൈല്‍ ആക്രമണമാണ് ഇറാന്‍ നടത്തിയത്. അമേരിക്കയ്‌ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാഖിലെ അമേരിക്കന്‍ താവളവും ഇറാന്‍ ആക്രമിച്ചതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

https://dailynewslive.in/ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*

(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍. ഖത്തറല്ല, അമേരിക്കക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ ലക്ഷ്യമെന്നും അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള മിസൈല്‍ ആക്രമണം ഖത്തറിലെ ജനവാസ മേഖലകളില്‍ നിന്ന് വളരെ അകലെയാണെന്നുമാണ് ഇറാനിയന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ വിശദീകരണം. ഈ നടപടി സൗഹൃദവും സഹോദരതുല്യവുമായ രാജ്യമായ ഖത്തറിനും അവിടുത്തെ ജനങ്ങള്‍ക്കും ഒരു ഭീഷണിയും ഉയര്‍ത്തുന്നതല്ലെന്നും അമേരിക്കക്കുള്ള തിരിച്ചടി മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ഇറാന്‍ വിശദീകരിച്ചു.

https://dailynewslive.in/ ഇസ്രയേലിനൊപ്പം ചേര്‍ന്നുള്ള അമേരിക്കന്‍ ആക്രമണത്തിനുള്ള ഇറാന്റെ തിരിച്ചടിയായ ‘ബഷാരത് അല്‍ ഫത്തേ’ ഓപ്പറേഷനെ പരിഹസിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. എല്ലാ മുന്നറിയിപ്പും നല്‍കിയിട്ട് ആളൊഴിഞ്ഞ വ്യോമ താവളത്തില്‍ ബോംബ് ഇട്ട് പോന്നു എന്നാണ് ഇറാന്റെ തിരിച്ചടിയെക്കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടത്. ഇറാന്‍ ആക്രമണം ദുര്‍ബലമെന്നും ഇറാന്‍ നേരത്തെ വിവരം നല്‍കിയെന്നും യു എസ് പ്രസിഡന്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഖത്തറിലെ സൈനിക താവളത്തിലേക്ക് ഇറാന്റെ 14 മിസൈല്‍ വന്നു, അതില്‍ 13 ഉം വീഴ്ത്തിയെന്നും ഒരെണ്ണം ദിശ തെറ്റി എങ്ങോട്ടോ പോയെന്നും ട്രംപ് പരിഹസിച്ചു.

https://dailynewslive.in/ ഇസ്രയേലിനൊപ്പം ചേര്‍ന്നുള്ള അമേരിക്കന്‍ ആക്രമണത്തിനുള്ള ഇറാന്റെ തിരിച്ചടിയായ ‘ബഷാരത് അല്‍ ഫത്തേ’യ്ക്ക് പിന്നാലെ അടച്ചിച്ച വ്യോമത്താവളം തുറന്ന് ഖത്തര്‍. വിമാന സര്‍വ്വീസ് പുനരാരംഭിച്ചതായും ഖത്തര്‍ അറിയിച്ചു. ഖത്തര്‍ എയര്‍വേസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഖത്തറിലെ അമേരിക്കന്‍ വ്യോമ താവളത്തിലായിരുന്നു നേരത്തെ ഇറാന്‍ ആക്രമണം നടത്തിയത്. ഖത്തര്‍ വ്യോമഗതാഗതം തുറന്നതിന് പിന്നാലെ കുവൈറ്റും വ്യോമഗതാഗതം പുനസ്ഥാപിച്ചു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇറാനാകും വെടിനിര്‍ത്തല്‍ ആരംഭിക്കുകയെന്നും 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തോട് ഇസ്രയേലോ ഇറാനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

https://dailynewslive.in/ ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ചതിനുള്ള തിരിച്ചടി തുടരുമെന്ന് ഇറാന്‍. ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച യുഎസിനെ ശിക്ഷിച്ച ശേഷം നയതന്ത്ര ചര്‍ച്ച ആരംഭിക്കാമെന്നും യുഎസ് ചര്‍ച്ച ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യുഎസും ഇസ്രയേലും ആദ്യം ആക്രമണം അവസാനിപ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ നിലമ്പൂരിലെ ആവേശപ്പോരാട്ടത്തില്‍ 11,077 വോട്ടിന്റെ ഭൂരിപക്ഷവുമായി വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ശതമാന കണക്കിലും വ്യക്തമായ മേധാവിത്വം പുലര്‍ത്തി. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 44.17ശതമാനം വോട്ട് സ്വന്തമാക്കിയാണ് ആര്യാടന്‍ ഷൗക്കത്ത് വിജയമുറപ്പിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വോട്ട് ശതമാനത്തില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെയായിരുന്നു മുന്നിട്ടുനിന്നത്.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടേതാണെന്ന് ബിജെപി. കേരള ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച അനാവശ്യ ഉപതെരഞ്ഞെടുപ്പ് ആണ് നിലമ്പൂരില്‍ നടന്നത് എന്നതാണ് തുടക്കം മുതലുള്ള ബിജെപിയുടെ നിലപാട്. ഇരുമുന്നണികളുടേയും മുസ്ലിം പ്രീണനവും നിലമ്പൂരിലെ വികസന മുരടിപ്പും ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ സാധിച്ചുവെന്നും ബിജെപി.

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും തീര്‍ച്ച എന്ന തലക്കെട്ടോടെ, യുഡിഎഫിന്റെ വിജയം വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്ന സിപിഎം നേതാക്കളുടെ വിമര്‍ശനം ആവര്‍ത്തിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പേജിലൂടെയാണ് യുഡിഎഫിനെ വിമര്‍ശിച്ചുകൊണ്ട് കണക്കുകള്‍ നിരത്തികൊണ്ടുള്ള റിയാസിന്റെ പ്രതികരണം.

https://dailynewslive.in/ പിണറായിസത്തിനും മരുമോനിസത്തിനുമെതിരാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ ജനവിധിയെന്നും സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നും പിവി അന്‍വര്‍. പിണറായി വിജയന്‍ വര്‍ഗീയമായി വോട്ടുപിടിക്കാന്‍ നോക്കിയെന്നും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം നഷ്ടമായിയെന്നും അന്‍വര്‍ പറഞ്ഞു. ഇനിയെങ്കിലും യുഡിഎഫ് എല്ലാവരെയും കൂടെ കൂട്ടണമെന്നും കൃത്യമായ ധാരണയോടെ ഒരുമിക്കണമെന്നും മലയോര മേഖലയുടെയും കടലോര ജനതയുടെയും സംരക്ഷണം യുഡിഎഫ് ഏറ്റെടുക്കണം എന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*

രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.

https://dailynewslive.in/ നിലമ്പൂരിലെ തിരിച്ചടി പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം ജന സെക്രട്ടറി എം എ ബേബി. ജയിക്കാവുന്ന സാഹചര്യമുണ്ടായിട്ടും ഇടത് സ്ഥാനാര്‍ത്ഥി എന്തുകൊണ്ടുതോറ്റു എന്നത് സംസ്ഥാന – ജില്ലാ ഘടകങ്ങള്‍ പരിശോധിച്ച് വിലയിരുത്തും. അന്‍വര്‍ ഇരുപതിനായിരത്തിന് മുകളില്‍ വോട്ട് നേടിയെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും എംഎ ബേബി പ്രതികരിച്ചു.

https://dailynewslive.in/ നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉപതിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന്റേതല്ല, ലീഗിന്റേതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലമ്പൂരിനെ സംബന്ധിച്ചിടത്തോളം അവഗണിക്കാനാവാത്ത വ്യക്തിത്വമായി അന്‍വര്‍ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

https://dailynewslive.in/ നിലമ്പൂരില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും. ഉച്ചക്ക് രണ്ടു മണി മുതലാണ് മണ്ഡല പര്യടനം. രാവിലെ ഒമ്പതരയോടെ ഷൗക്കത്ത് പാണക്കാട് എത്തി സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

https://dailynewslive.in/ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎന്‍എ സാമ്പിളുമായാണ് യോജിച്ചത്. രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നും സംസ്‌കാരം ഇന്ന് നടത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിക്കും.

https://dailynewslive.in/ കൊല്ലം അഞ്ചലില്‍ 4 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി പൊലീസ്. ഡിവൈഎഫ്ഐ അഞ്ചല്‍ ബ്ലോക്ക് സെക്രട്ടറി ഷൈന്‍ ബാബു, ബുഹാരി, അക്ഷയ്, നെസ്ലിം എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. അകാരണമായാണ് കരുതല്‍ തടങ്കലിലാക്കിയെന്ന് ഡിവൈഎഫ്ഐ അഞ്ചല്‍ ബ്ലോക്ക് സെക്രട്ടറി ഷൈന്‍ ബാബു പ്രതികരിച്ചു.

https://dailynewslive.in/ അമ്പലപ്പുഴ പുന്നപ്രയില്‍ ഡോള്‍ഫിന്റെ ജഡമടിഞ്ഞു. തലക്ക് മുറിവേറ്റ നിലയിലായിരുന്നു ഡോള്‍ഫിന്റെ ജഡം. മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. സീനിയര്‍ വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തു വെച്ചു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി. കപ്പലപകടത്തിന് ശേഷം തീരത്ത് ഡോള്‍ഫിനുകളുടേയും തിമിംഗലങ്ങളുടെയും ജഡമടിയുന്നത് മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍ കേരള ഫിലിം പോളിസി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ വച്ച് നടത്തുന്ന കോണ്‍ക്ലേവ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

https://dailynewslive.in/ കുടുംബാംഗങ്ങളോടൊപ്പം വീടിനടുത്തുള്ള കായലില്‍ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. ഇരിങ്ങാവൂര്‍ – മണ്ടകത്തില്‍ പറമ്പില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് ദാരുണമായി മരണപ്പെട്ടത്.

https://dailynewslive.in/ മയക്കുമരുന്ന് വ്യാപനം തടയാന്‍ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ‘ഓപ്പറേഷന്‍ ഡി-ഹണ്ടി’ന്റെ ഭാഗമായി 105 പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം നടന്ന സ്പെഷ്യല്‍ ഡ്രൈവില്‍ 95 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും മാരക മയക്കുമരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

https://dailynewslive.in/ പ്രധാനമന്ത്രിയുടെ ദൗത്യമേറ്റെടുത്തുള്ള വിദേശ പര്യടനത്തിനിടെ വീണ്ടും മോദി സ്തുതിയുമായി ശശി തരൂര്‍. സമാനകളില്ലാത്ത ഊര്‍ജ്ജമാണ് പ്രധാനമന്ത്രിക്കെന്നും പ്രധാനമന്ത്രിയുടെ ഊര്‍ജ്ജവും, ചലനാത്മകതയും ലോക വേദികളില്‍ ഇന്ത്യയുടെ സ്വത്താണെന്നും ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ തരൂര്‍ പുകഴ്ത്തി. ശശി തരൂരിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവച്ചു.

https://dailynewslive.in/ അഹമ്മദാബാദ് വിമാന അപകടത്തില്‍ ബോയിംഗ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ പാര്‍ലമെന്ററി സമിതി. അടുത്തമാസം ആദ്യ ആഴ്ച നടക്കുന്ന യോഗത്തില്‍ ബോയിംഗ് അധികൃതരെ വിളിപ്പിക്കും. വ്യോമയാന ഗതാഗതവുമായി ബന്ധപ്പെട്ട സമിതിയുടേതാണ് നടപടി.

https://dailynewslive.in/ ഇതര മതത്തില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ മകള്‍ക്ക് മരണാനന്തര ക്രിയകള്‍ ചെയ്ത് കുടുംബം. പശ്ചിമ ബംഗാളിലെ നാഡിയയിലാണ് സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഇതര മതസ്ഥനായ കാമുകനൊപ്പം ഒളിച്ചോടിയത്. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വച്ച് മകള്‍ ഇതര മതസ്ഥനൊപ്പം പോയതോടെ കുടുംബാംഗങ്ങള്‍ ക്ഷുഭിതരായി. ഇതിന് പിന്നാലെയാണ് മകള്‍ ജീവിച്ചിരിക്കെ തന്നെ കുടുംബം മരണാനന്തര കര്‍മ്മങ്ങള്‍ നടത്തിയത്.

https://dailynewslive.in/ കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയതിന് ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. സംഭവത്തെ മനഃപൂര്‍വ്വം ആസൂത്രണം ചെയ്ത കൊലപാതകം എന്നാണ് കോടതി വിശേഷിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 71 വയസുകാരനായ ശോഭ്‌നാഥ് രാജേശ്വര്‍ ശുക്ലക്കെതിരെയാണ് വിധി വന്നിരിക്കുന്നത്. ജീവപര്യന്തം കഠിന തടവിന് പുറമേ 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 2019 നവംബര്‍ 8 നാണ് മുംബൈയിലെ താനെ നഗരത്തിലെ വാഗലെ എസ്റ്റേറ്റ് പ്രദേശത്തെ വീട്ടില്‍ വച്ച് ശാരദ എന്ന സ്ത്രീ കൊല്ലപ്പെടുന്നത്.

https://dailynewslive.in/ ഡല്‍ഹിയില്‍ നിന്ന് ജമ്മു വഴി ശ്രീനഗറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ജമ്മു വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാതെ തിരികെ പറന്നു. തിങ്കളാഴ്ച വൈകുന്നേരം പുറപ്പെട്ട ഐ.എക്സ് 2564 ആണ് ജമ്മുവില്‍ ഇറങ്ങാതെ തിരികെ ഡല്‍ഹിയിലേക്ക് തന്നെ മടങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിലെ ജിപിഎസ് സിഗ്നലുകളില്‍ തടസ്സം നേരിട്ടത് കാരണം മുന്‍കരുതലെന്ന നിലയ്ക്കാണ് വിമാനം തിരികെ പറന്നതെന്ന് കമ്പനി വക്താവ് പിന്നീട് അറിയിച്ചു

https://dailynewslive.in/ സിറിയയിലെ ഹസക്കയിലെ അമേരിക്കയുടെ സൈനിക ബേസിന് നേരെ മിസൈല്‍ ആക്രമണം നടന്നുവെന്ന അവകാശവാദവുമായി ഇറാന്‍ മാധ്യമങ്ങള്‍. വടക്ക് കിഴക്കന്‍ സിറിയയിലെ ഹസക്കയുടെ വടക്കന്‍ മേഖലയിലെ അല്‍ ദാര്‍ബാസിയായിലെ അമേരിക്കന്‍ സൈനിക താവളത്തിന് സമീപത്തായി തിരിച്ചറിയാത്ത മിസൈലുകളുടെ സാന്നിധ്യം ഞായറാഴ്ച രാത്രിയുണ്ടായെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

https://dailynewslive.in/ അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ഫോര്‍ദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ എവിന്‍ ജയിലും ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ഐആര്‍ഐബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇറേനിയന്‍ സ്റ്റേറ്റ് പ്രക്ഷേപണ നിലയവും ഇസ്രയേല്‍ ആക്രമിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

https://dailynewslive.in/ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പ്രത്യേക കത്തുമായി ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചി റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെത്തി. ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ സൈനിക ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് റഷ്യയുടെ കൂടുതല്‍ സഹായം തേടിയുള്ള ഈ നിര്‍ണായക സന്ദര്‍ശനം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി അറാഗ്ചി ഇന്നലെ കൂടിക്കാഴ്ച നടത്തി.

https://dailynewslive.in/ പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കൈകോര്‍ത്ത് ഇറാനും റഷ്യയും. ഇറാനെ അകാരണമായി ആക്രമിച്ചതിന് ന്യായീകരണമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പ്രതികരിച്ചു. ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഇറാനെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്. വ്ലാദിമിര്‍ പുടിന്‍ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

https://dailynewslive.in/ ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണെങ്കിലും തങ്ങള്‍ ഇറാനെ സഹായിക്കാനായി നേരിട്ട് ഇറങ്ങില്ലെന്ന്് റഷ്യ. എന്തുവന്നാലും ഇറാന് ആണവായുധം നല്‍കില്ലെന്നും റഷ്യ വ്യക്തമാക്കി. അതേസമയം ഇറാനിലെ അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച റഷ്യ, അമേരിക്കയുടെ ആക്രമണം ലക്ഷ്യം കണ്ടില്ലെന്നും അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ആക്രമണം ലക്ഷ്യം നേടില്ലെന്നും റഷ്യന്‍ ഫെഡറേഷന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്വദേവ് വിവരിച്ചു. തങ്ങള്‍ ആണവ നിര്‍വ്യാപന കരാറിന്റെ ഭാഗമെന്നും മെദ്വദേവ് വിശദീകരിച്ചു.

https://dailynewslive.in/ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് നിക്ഷേപം മാറ്റിത്തുടങ്ങിയതോടെ ശക്തി പ്രാപിച്ച് യുഎസ് ഡോളര്‍ . യുഎസ് ഡോളര്‍ ശക്തിപ്പെട്ടതും ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടവും കാരണം ഇന്ത്യന്‍ രൂപയും കൂപ്പുകുത്തി. ക്രൂഡ് ഓയില്‍ വില അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

https://dailynewslive.in/ ഇന്ത്യാ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാമിന്നിംഗ്സില്‍ വെറും ആറ് റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യയുടെ രണ്ടാമിന്നിംഗ്സ് 364 ല്‍ അവസാനിച്ചു. രണ്ടിന് 90 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 137 റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെയും 118 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും സെഞ്ചുറി മികവില്‍ രണ്ടാം ഇന്നിങ്സില്‍ 364 റണ്‍സെടുത്ത് 371 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍വെച്ചു. 333 ന് 4 എന്ന ശക്തമായ നിലയില്‍ നിന്ന് 31 റണ്‍സ് നേടുന്നതിനിടെ അവസാന 6 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ 364 ന് പുറത്താകുകയായിരുന്നു. 371 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിവസത്തെ കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയിലാണ്. അവസാന ദിനത്തില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 350 റണ്‍സ് കൂടി വേണം. ഇന്ത്യയ്ക്ക് 10 വിക്കറ്റും.

https://dailynewslive.in/ രാജ്യത്തെ വിദേശനാണയ കരുതല്‍ ശേഖരം ഉയരുന്നു. ജൂണ്‍ 13ന് അവസാനിച്ച വാരം വരെ കൈവരിച്ച വിദേശനാണയ കരുതല്‍ ശേഖരം 69,900 കോടി ഡോളറാണ്. റിസര്‍വ് ബാങ്ക് പുറത്ത് വിട്ട കണക്കനുസരിച്ചാണിത്. റിസര്‍വ് ബാങ്കിന്റെ പണാവലോകന യോഗത്തില്‍ 11 മാസത്തേയ്ക്കുള്ള ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണയ കരുതല്‍ ശേഖരം ഉണ്ടെന്ന് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചിരുന്നു. പുറമേ നിന്നുള്ള കടത്തിന്റെ 96 ശതമാനമാണിത്. 2024 സെപ്റ്റംബര്‍ മാസത്തില്‍ 70,489 കോടി ഡോളര്‍ വിദേശനാണയ കരുതല്‍ ശേഖരം നേടിയതാണ് എക്കാലത്തേയും മികച്ച നേട്ടം. ആര്‍ബിഐയുടെ കണക്കനുസരിച്ച് വിദേശനാണയ കരുതല്‍ ശേഖരത്തില്‍ ഏറ്റവും കൂടുതല്‍ വിഹിതമുള്ളത് 58,942 കോടി ഡോളറിന്റെ വിദേശ നാണയ ആസ്തികളാണ്. സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരമാകട്ടെ 8631 കോടി ഡോളാറാണ്. ഇന്ത്യയുടെ നീക്കവും ഇതേ ദിശയിലാണ്. 2021നു ശേഷം വിദേശനാണയ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണ ശേഖരം ആര്‍ബിഐ ഇരട്ടിയാക്കിയിട്ടുണ്ട്.

https://dailynewslive.in/ ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ഇരുപതാം ചിത്രത്തില്‍ ഒന്നിച്ച് മമിത ബൈജുവും സംഗീത് പ്രതാപും. ആദ്യമായാണ് ഇവര്‍ ജോഡികളായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മമിത ബൈജുവിനെയും സംഗീത് പ്രതാപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം ഡിനോയ് പൗലോസ് ആണ് സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഖില്‍ ജോര്‍ജ് സിനിമാറ്റോഗ്രാഫിയും, ചമന്‍ ചാക്കോ എഡിറ്റിങ്ങും ഗോവിന്ദ് വസന്ത സംഗീതവും നിര്‍വഹിക്കുന്നു. പേര് ഇപ്പോഴും വെളിപ്പെടുത്താത്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയാണ്. ‘ബ്രോമാന്‍സ്’ എന്നാ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ഇനി വരാനിരിക്കുന്ന ചിത്രം ഫഹദ് ഫാസിലിന്റെ ഓടും കുതിര ചാടും കുതിര ആണ്.

https://dailynewslive.in/ നീണ്ട ഇടവേളയ്ക്ക് ശേഷം ആമിര്‍ ഖാന് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് നല്‍കി ‘സിത്താരേ സമീന്‍ പര്‍’. ജൂണ്‍ 20ന് റിലീസ് ചെയ്ത ചിത്രം വാരാന്ത്യത്തില്‍ 60 കോടിയാണ് വാരിക്കൂട്ടിയത്. ഞായറാഴ്ച മാത്രം ചിത്രം 29 കോടി ഇന്ത്യയില്‍ നിന്ന് നേടി. ചിത്രം നൂറുകോടിയിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം ആദ്യ ദിനത്തില്‍ ഒന്ന് പതറിയെങ്കിലും പിന്നീട് ബോക്സ്ഓഫിസില്‍ കുതിക്കുന്നതായാണ് കാണുന്നത്. ആദ്യ ദിനം ചിത്രം 10.7 കോടി രൂപയാണ് കലക്ട് ചെയ്തത്. രണ്ടാം ദിനത്തില്‍ 88.79 ശതമാനമായി കലക്ഷന്‍ ഉയര്‍ന്നു. ആമിര്‍ ഖാന്‍ നായകനായ ‘ലാല്‍ സിങ് ഛദ്ദ’ ഒരാഴ്ചയില്‍ 61.36 കോടിയാണ് ഇന്ത്യയില്‍ നിന്ന് നേടിയിരുന്നത്. ഈ റെക്കോര്‍ഡാണ് മൂന്ന് ദിവസം കൊണ്ട് ‘സിത്താരേ സമീന്‍ പര്‍’ മറികടന്നത്. അക്ഷയ് കുമാറിന്റെ ‘കേസരി ചാപ്റ്റര്‍ 2’ ആദ്യ വാരാന്ത്യത്തില്‍ 29.5 കോടിയാണ് നേടിയിരുന്നത്. സണ്ണി ഡിയോളിന്റെ ‘ജാട്ട്’ 26.25 കോടിയാണ് നേടിയത്. 2007ല്‍ പുറത്തിറങ്ങിയ ‘താരേ സമീന്‍ പര്‍’ എന്ന ചിത്രത്തിന്റെ സ്പിരിച്വല്‍ സീക്വലായാണ് സിതാരെ സമീന്‍ പര്‍ എത്തിയത്. ആമിര്‍ ഖാനോടൊപ്പം ദര്‍ഷീല്‍ സഫാരി, ടിസ്‌ക ചോപ്ര, വിപിന്‍ ശര്‍മ എന്നിവരും അഭിനയിച്ച ചിത്രം വന്‍ വിജയമായിരുന്നു.

https://dailynewslive.in/ പുറത്തിറക്കി വെറും ഇരുപത്തിയഞ്ചു മാസങ്ങള്‍ കൊണ്ട് 10 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റ് ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ ബി വൈ ഡി. സീഗള്‍ എന്ന വാഹനത്തിലൂടെയാണ് ബി വൈ ഡി ഈ നേട്ടത്തിലെത്തിയത്. 69800 യുവാന്‍ ഏകദേശം എട്ട് ലക്ഷം രൂപ പ്രാരംഭ വിലയുള്ള ഈ വാഹനം ഇന്ത്യയിലില്ലെങ്കിലും ഡോള്‍ഫിന്‍ സര്‍ഫ് എന്ന പേരില്‍ യൂറോപ്യന്‍ വിപണിയില്‍ സജീവമാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ സീഗളിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഒതുക്കമുള്ള ഡിസൈനും കുറഞ്ഞ വിലയും തന്നെയാണ്. 2025 മെയില്‍ മാത്രം 60131 യൂണിറ്റ് സീഗളാണ് വിറ്റുപോയിരിക്കുന്നത്. പെട്രോള്‍ കാറുകളെ പോലും പിന്നിലാക്കിയാണ് ഈ ഇവിയുടെ മുന്നേറ്റം. സര്‍ഫ്, ആക്റ്റീവ്, ബൂസ്റ്റ്, കംഫര്‍ട്ട് എന്നീ വേരിയന്റുകളിലായാണ് ഡോള്‍ഫിന്‍ യൂറോപ്യന്‍ വിപണിയിലെത്തിയിരിക്കുന്നത്. ആക്റ്റീവ് വേരിയന്റില്‍ 30 കിലോവാട്ട്അവര്‍ ബാറ്ററി വരുമ്പോള്‍ കംഫര്‍ട്ട് വേരിയന്റില്‍ 43.2 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒറ്റചാര്‍ജില്‍ 507 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. ഡി സി ചാര്‍ജിങ് സൗകര്യവും ലഭ്യമായ ഈ വാഹനം മുപ്പതു മിനിറ്റില്‍ പത്തു ശതമാനത്തില്‍ നിന്നും 80 ശതമാനം ചാര്‍ജിലെത്തും.

https://dailynewslive.in/ തൃശ്ശൂരിന്റെ ഹൃദയസ്പന്ദനങ്ങള്‍ക്കൊപ്പം സഞ്ചരിച്ച കെ.സി. ജോസിന്റെ ഈ കൃതി, ഒരു നാടിന്റെ ചരിത്രത്തെ അതിശയപ്പിക്കും വിധം രേഖപ്പെടുത്തിയിരിക്കുന്നു. തൃശ്ശൂര്‍ ജില്ലയ്ക്കുമാത്രം അവകാശപ്പെടാവുന്ന ചില ഭാഷാവിശേഷങ്ങളുണ്ട്. രാഷ്ട്രീയ ബോധ്യങ്ങളുണ്ട്. സ്നേഹത്തിന്റെ നര്‍മ്മരസങ്ങളുണ്ട്. അവ ആവിഷ്‌കരിക്കുമ്പോള്‍ ഗൃഹാതുരത്വത്തിന്റെ നാട്ടുമണ്ണിലാണ് ചവിട്ടി നില്ക്കുന്നതെന്ന് അനുഭവിപ്പിക്കുന്ന ലേഖനങ്ങള്‍. തൃശ്ശൂരിനെയും തൃശ്ശൂരിന്റെ തനതു സവിശേഷതകളെയും ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ഹൃദ്യമായ വായനാസുഖം പകരുന്ന രചന. ‘തൃശൂരെത്തി… ആളെറങ്ങണം’. കെ സി ജോസ്. ഗ്രീന്‍ ബുക്സ്. വില 280 രൂപ.

https://dailynewslive.in/ വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയതു മൂലം ഉണ്ടാകുന്ന കുടവയര്‍ ആത്മവിശ്വാസത്തെ മാത്രമല്ല, സോറിയാസിസ് വികസിക്കാനുള്ള സാധ്യതയും വര്‍ധിക്കുന്നുവെന്ന് യുകെയിലെ കിങ്‌സ് കൊളജ് ഓഫ് ലണ്ടനിലെ ഗവേഷകര്‍. 3,30,000 ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു പഠനം. കൊഴുപ്പുമായി ബന്ധപ്പെട്ട 25 വ്യത്യസ്ത ശരീര അളവുകള്‍ ഗവേഷകര്‍ നിരീക്ഷിച്ചു. അരക്കെട്ട്-ഇടുപ്പ് അനുപാതം, വയറിലെ കൊഴുപ്പ് അനുപാതം, അരക്കെട്ടിന്റെ വലിപ്പം, വയറിലെ കൊഴുപ്പ് ടിഷ്യു എന്നിവ പോലുള്ള വയറിലെ കൊഴുപ്പുമായി ബന്ധപ്പെട്ടവര്‍ക്ക് സോറിയാസിസുമായി ബന്ധമുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ബോഡി മാസ് ഇന്‍ഡെക്‌സ് (ബിഎംഐ) പോലുള്ള പരമ്പരാഗത സൂചകങ്ങള്‍ക്ക് ഈ അപകടസാധ്യത പ്രവചിക്കുന്നതില്‍ കൃത്യത കുറവാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ജീവിതകാലം മുഴുവന്‍ നീണ്ട നില്‍ക്കുന്ന വിട്ടുമാറാത്ത വീക്കം ഉണ്ടാക്കുന്ന ഒരു ചര്‍മ അവസ്ഥയാണ് സോറിയാസിസ്. സോറിയാസിസ് ബാധിച്ച പല വ്യക്തികളിലും ശരീരത്തിലെ കൊഴുപ്പിന്റെ അളവു കൂടുതലായിരിക്കുമെന്ന് ജേണല്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ഡര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ജനിതക മുന്‍കരുതലുകള്‍ പരിഗണിക്കാതെ തന്നെ ശരീരത്തിലെ കൊഴുപ്പ് സോറിയാസിസ് അപകടസാധ്യതയ്ക്ക് കാരണമാകുമെന്നും സോറിയാസിസ് സാധ്യത കുറയ്ക്കുന്നതിന് അരക്കെട്ടിന്റെ ചുറ്റളവു അളക്കുന്നതിന്റെയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിന്റെയും പ്രാധാന്യം പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

കാലിഫോര്‍ണിയയില്‍ ജനിച്ചുവളര്‍ന്ന ബോണി ആരോന്‍സിന് ചെറുപ്പം തൊട്ടേ ഒരു സിനിമാ നടി ആകണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ അവളുടെ അസാധരണമാം വിധത്തിലുളള നീണ്ട മുഖവും നീണ്ടുവളഞ്ഞ മൂക്കും അവളുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി തീര്‍ന്നു. കാണുന്നവരെല്ലാം എന്തോ വിചിത്രജീവിയെ നോക്കുന്ന പോലെയാണ് അവളെ നോക്കിയിരുന്നത്. ഈ മുഖവും വെച്ചാണോ നീ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്, നടന്നത് തന്നെ: വീട്ടുകാരും നാട്ടുകാരും അവളെ കളിയാക്കി. എന്നാല്‍ ഇതുകൊണ്ടൊന്നും ബോണി തളര്‍ന്നില്ല. പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം സിനിമാഭിനയം പഠിക്കാനായി ഒരു ഫിലിം സ്‌കൂളില്‍ ചേര്‍ന്നു. പക്ഷേ, അവിടേയും പലരും അവളെ നിരാശ്ശപ്പെടുത്തി. നിന്റെ മുഖം ഒരിക്കലും സിനിമക്ക് ചേര്‍ന്നതല്ല, മറ്റെന്തെങ്കിലും ശ്രമിക്കുന്നതല്ലേ ബുദ്ധി.. ഈ വാക്കുകള്‍ക്കൊന്നും ബോണിയെ വഴിതിരിച്ചുനടത്താനുളള ശേഷി ഉണ്ടായിരുന്നില്ല. ഫിലിം സ്‌കൂളിലെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ചാന്‍സ് ചോദിച്ച് മിക്ക സ്റ്റുഡിയോയിലും അവള്‍ കയറിയിറങ്ങി. കുറെ കഴിഞ്ഞപ്പോള്‍ പാതവക്കിലെ വേശ്യയായും, മോര്‍ച്ചറിയിലെ ശവമായും ഒക്കെ ചെറിയവേഷങ്ങള്‍ അഭിനയിച്ചു. ഒരു ജൂനിയര്‍ ആര്‍്ട്ടിസ്റ്റായി ജീവിതം തീരുമല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് കോന്‍ഞ്ച്വറിങ്ങ് എന്ന സിനിമയുടെ വിജയത്തിന് ശേഷം അതിന്റെ രണ്ടാംഭാഗത്തിനായി തിരക്കഥയും തയ്യാറാക്കി ഒരേ ഒരു കഥാപാത്രത്തിന് യോജിച്ച മുഖത്തിനായി നാടെങ്ങും ചുറ്റിക്കറങ്ങുകയായിരുന്നു ജെയിംസ് വാന്‍. അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ബോണിയുടെ മുഖം ഒരു നിമിത്തം പോലെ വന്നു പതിഞ്ഞു. പിന്നീടുണ്ടായത് സിനിമയെ വെല്ലുന്ന സിനിമാക്കഥയായിരുന്നു. ബോണി ആരോണ്‍ കോഞ്ച്വറിങ്ങ് 2 ല്‍ അഭിനയിക്കുകയും വലാക്ക് എന്ന പ്രേതത്തെ ലോകം മുഴുവനും സ്വീകരിക്കുകയും ചെയ്തു. പിന്നീട് ദ നണ്‍ എന്ന ചിത്രത്തിലും ബോണി അഭിനയിച്ചു. സിനിമക്ക് പറ്റില്ല എന്ന പറഞ്ഞ ആ മുഖം ഇന്ന് പല സിനിമാ പ്രേമികളുടേയും മൊബൈല്‍ഫോണിലെ വാള്‍പേപ്പറാണ്. ജീവിതത്തില്‍ മാറ്റം വരണം എന്നാഗ്രഹമുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ നാം അംഗീകരിക്കാന്‍ പഠിക്കണം. എല്ലായിടത്തും നമ്മള്‍ അംഗീകരിക്കപ്പെടുമെന്നോ, മനസ്സിലാക്കപ്പെടണമെന്നോ ഇല്ല. നമ്മില്‍ നമുക്കുളള വിശ്വാസം നഷ്‌പ്പെടാതെ സൂക്ഷിച്ചാല്‍ മാത്രം മതി – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *