4 33

2020 സെപ്റ്റംബര്‍-നവംബര്‍ ത്രൈമാസത്തിനു ശേഷം അദാനി ഗ്രൂപ്പ് ഓഹരികളിലെ വിദേശ നിക്ഷേപം ഉയര്‍ന്നു. ഇതോടെ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അദാനി ഗ്രൂപ്പിന്റെ പിന്നാലെ തന്നെയുണ്ട്. അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്സ്, അദാനി പവര്‍ എന്നീ കമ്പനികളിലാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചത്. അദാനി ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ 410 എഫ്.പി.ഐകളാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. 2020 സെപ്റ്റംബറില്‍ ഈ എണ്ണം 133 ആയിരുന്നു.അദാനി ടോട്ടല്‍ ഗ്യാസിലെ വിദേശ പോര്‍ട്ഫോളിയോ നിക്ഷേപകരുടെ എണ്ണം 63 ല്‍ നിന്ന് 532 ആയി. അദാനി ട്രാന്‍സ്മിഷനില്‍ നിക്ഷേപിച്ചിരിക്കുന്ന എഫ്.പി.ഐകളുടെ എണ്ണം 2020 സെപ്റ്റംബറിലെ 62 ല്‍ നിന്ന് 431 ആയി. അദാനി ഗ്രീന്‍ എനര്‍ജിയിലെ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ എണ്ണം 94 ല്‍ നിന്ന് 581 ആയും വര്‍ധിച്ചു. എന്നാല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എ.സിസി, അംബുജ സിമന്റ്സ്, എന്‍.ഡി.ടി.വി എന്നിവയിലെ നിക്ഷേപം സെബി പരിഗണിച്ചിട്ടില്ല. മറ്റൊരു കമ്പനിയായ അദാനി വില്‍മര്‍ 2022 ഫെബ്രുവരിയിലാണ് ലിസ്റ്റ് ചെയ്തത്. അദാനി ഗ്രൂപ്പിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം, ഏറ്റവും കുറഞ്ഞ പൊതു ഓഹരി പങ്കാളിത്ത നിയമങ്ങള്‍ എന്നിവയെകുറിച്ച് സെബി അന്വേഷിച്ച് വരികയാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *